Home | Articles | 

jintochittilappilly.in
Posted On: 11/06/21 21:29
സ്വവർഗരതി ബന്ധങ്ങൾക്കെതിരായ ദൈവത്തിൻ്റെ ധാർമ്മിക-ന്യായവിധിയാണ് സോദോം ഗൊമോറയുടെ നാശത്തിന്‌ കാരണം.

 

സ്വവർഗരതി ബന്ധങ്ങൾക്കെതിരായ ദൈവത്തിൻ്റെ ധാർമ്മിക-ന്യായവിധിയാണ് സോദോം ഗൊമോറയുടെ നാശത്തിന്‌ കാരണം.

 
1986 ൽ കത്തോലിക്കാ മെത്രാന്മാർക്കുള്ള വിശ്വാസസത്യതിരുസംഘത്തിന്റെ നിർദ്ദേശം:
 
"സ്വവർഗരതിയെക്കുറിച്ചുള്ള എല്ലാ ചർച്ചകളും മനസ്സിലാക്കുന്നതിനുള്ള ഒരു അടിസ്ഥാന പദ്ധതി നൽകപ്പെടുന്നത് ഉല്‌പത്തിയുടെ പുസ്തകത്തിൽ നാം കണ്ടെത്തുന്ന സൃഷ്ടിയുടെ ദൈവശാസ്ത്രത്തിലാണ്.
ദൈവം അവിടുത്തെ അനന്തമായ ജ്ഞാനത്തിലും സ്നേഹത്തിലുംതന്നെ, എല്ലാ യാഥാർത്ഥ്യങ്ങളെയും അവിടുത്തെ നന്മയുടെ പ്രതിഫലനമായി നിലനിർത്തിക്കൊണ്ടുവരുന്നു.
ദൈവം അവിടുത്തെ ച്ഛായയിലും സാദൃശ്യത്തിലും മനുഷ്യരാശിയെ പുരുഷനും സ്ത്രീയുമായി രൂപപ്പെടുത്തുന്നു.
അതിനാൽ, മനുഷ്യർ ദൈവത്തിന്റെ തന്നെയുള്ള പ്രവൃത്തിയിൽ നിന്നും ഒട്ടും കുറവല്ല; ലിംഗങ്ങളുടെ പരസ്പരപൂരകതയിൽ, സ്രഷ്ടാവിന്റെ ആന്തരിക ഐക്യം പ്രതിഫലിപ്പിക്കാൻ പുരുഷനും സ്ത്രീയും വിളിക്കപ്പെട്ടിരിക്കുന്നു.
 
ജീവിതപങ്കാളികൾ തമ്മിൽ അന്യോന്യം സ്വയം സമർപ്പണം ചെയ്തുകൊണ്ട്, ജീവന്റെ കൈമാറ്റത്തിൽ (transmission of life) ദൈവവുമായുള്ള സഹകരണത്തിൽ ശ്രദ്ധേയമായ ഒരു രീതിയിലാണ് പുരുഷനും സ്ത്രീയും ഇത് നടപ്പിലാക്കുന്നത്.
ഉല്പത്തി പുസ്തകം മൂന്നാം അദ്ധ്യായത്തിൽ വിവരിക്കുംപ്രകാരം, വ്യക്തികൾ ദൈവത്തിന്റെ ച്ഛായയിലായിരിക്കുന്നതിനെക്കുറിച്ചുള്ള ഈ സത്യം ഉത്ഭവപാപത്താൽ മറഞ്ഞിരിക്കുന്നതായി നാം കാണുന്നു.
ഈ വ്യക്തികൾ ദൈവവുമായും, പുരുഷനും സ്ത്രീയും പരസ്പരമായും ഉണ്ടായിരുന്ന ഐക്യത്തിന്റെ ഉടമ്പടി സ്വഭാവത്തെക്കുറിച്ചുള്ള അവബോധം നഷ്ടപ്പെടുന്നത് അനിവാര്യമായും ഇതിനുശേഷം ഉരിത്തിരിയുന്നു.
മനുഷ്യശരീരം അതിന്റെ "വൈവാഹിക പ്രാധാന്യം" നിലനിർത്തുന്നു, പക്ഷേ ഇത് ഇപ്പോൾ പാപത്താൽ മൂടപ്പെട്ടിരിക്കുന്നു.
അങ്ങനെ, ഉല്‌പത്തി പുസ്തകം 19: 1-11-ൽ, പാപം മൂലമുണ്ടായ അപചയം സോദോമിലെ മനുഷ്യരുടെ കഥയിൽ തുടർന്നുകൊണ്ടിരിക്കുന്നു.
സ്വവർഗരതി ബന്ധങ്ങൾക്കെതിരായി അവിടെ പ്രാവർത്തികമാകപ്പെട്ടത് ദൈവത്തിൻ്റെ ധാർമ്മിക-ന്യായവിധിയാണെന്നതിൽ യാതൊരു സംശയവുമില്ല.
 
ലേവ്യരുടെ പുസ്തകം 18:22, 20:13 ൽ ["സ്‌ത്രീയോടുകൂടെയെന്നതുപോലെ പുരുഷനോടുകൂടെ നീ ശയിക്കരുത്‌. അതു മ്ലേച്ഛതയാകുന്നു"; "ഒരുവന്‍ സ്‌ത്രീയോടുകൂടെ എന്നപോലെ പുരുഷനോടുകൂടെ ശയിച്ചാല്‍ ഇരുവരും ഹീനമായ പ്രവൃത്തിയാണു ചെയ്യുന്നത്‌"] , തിരഞ്ഞെടുക്കപ്പെട്ട ജനവിഭാഗത്തിൽ ഉൾപ്പെടുന്നതിന് ആവശ്യമായ വ്യവസ്ഥകൾ വിവരിക്കുമ്പോൾ, സ്വവർഗരതിബന്ധങ്ങളിലായിരിക്കുന്നവരെ ദൈവജനത്തിൽനിന്ന് ഗ്രന്ഥകർത്താവ് ഒഴിവാക്കുന്നുണ്ട്.ദൈവീക നിയമത്തിന്റെ ഇപ്രകാരമുള്ള അവതരണത്തിന്റെ പശ്ചാത്തലത്തിൽ, വിശുദ്ധ പൗലോസ് യുഗാന്ത്യദൈവശാസ്ത്രപരമായ ഒരു വീക്ഷണം വികസിപ്പിച്ചെടുത്തിട്ടുണ്ട്.1കോറി. 6: 9-ൽ, 
[അനീതി പ്രവര്‍ത്തിക്കുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു നിങ്ങള്‍ അറിയുന്നില്ലേ? നിങ്ങള്‍ വഞ്ചിതരാകരുത്‌. അസന്‍മാര്‍ഗികളും വിഗ്രഹാരാധകരും വ്യഭിചാരികളും സ്വവര്‍ഗഭോഗികളും കള്ളന്‍മാരും അത്യാഗ്രഹികളും മദ്യപന്‍മാരും പരദൂഷകരും കവര്‍ച്ചക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ല ] 
അദ്ദേഹം അതേ സിദ്ധാന്തം മുന്നോട്ടുവയ്ക്കുകയും, സ്വവർഗരതിബന്ധങ്ങളിലായിരിക്കുന്നവരെ ദൈവരാജ്യത്തിൽ പ്രവേശിക്കാത്തവരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നുണ്ട്."
 
(ഉല്‍പത്തി 18 : 20-21) കര്‍ത്താവു പറഞ്ഞു: സോദോമിനും ഗൊമോറായ്‌ക്കുമെതിരേയുള്ള മുറവിളി വളരെ വലുതാണ്‌.
അവരുടെ പാപം ഗുരുതരവുമാണ്‌. അതിനാല്‍, അവരുടെ പ്രവൃത്തികള്‍ എന്റെ സന്നിധിയിലെത്തിയിട്ടുള്ള വിലാപങ്ങളെ സാധൂകരിക്കുന്നോ ഇല്ലയോ എന്നറിയാന്‍ ഞാന്‍ അവിടംവരെ പോകുകയാണ്‌.
 
 
(ഉല്‍പത്തി 19 : 1-11) 
 
വൈകുന്നേരമായപ്പോള്‍ ആ രണ്ടു ദൂതന്‍മാര്‍ സോദോമില്‍ ചെന്നു. ലോത്ത്‌ നഗരവാതില്‍ക്കല്‍ ഇരിക്കുകയായിരുന്നു. അവരെക്കണ്ടപ്പോള്‍ ലോത്ത്‌ അവരെ എതിരേല്‍ക്കാനായി എഴുന്നേറ്റുചെന്ന്‌ നിലംപറ്റെ താണുവണങ്ങി.
അവന്‍ പറഞ്ഞു:യജമാനന്‍മാരേ, ദാസന്റെ വീട്ടിലേക്കു വന്നാലും. കാല്‍ കഴുകി രാത്രി ഇവിടെ തങ്ങുക. രാവിലെ എഴുന്നേറ്റുയാത്ര തുടരാം.... അവന്‍ വളരെ നിര്‍ബന്‌ധിച്ചപ്പോള്‍ അവര്‍ അവന്റെ വീട്ടിലേക്കുപോയി....അവര്‍ കിടക്കുംമുമ്പേസോദോം നഗരത്തിന്റെ എല്ലാ ഭാഗത്തും നിന്നുയുവാക്കന്‍മാര്‍ മുതല്‍ വൃദ്‌ധന്‍മാര്‍വരെയുള്ള എല്ലാവരും വന്നു വീടുവളഞ്ഞു.
അവര്‍ ലോത്തിനെ വിളിച്ചുപറഞ്ഞു: രാത്രി നിന്റെ യടുക്കല്‍ വന്നവരെവിടെ? ഞങ്ങള്‍ക്ക്‌ അവരുമായി സുഖഭോഗങ്ങളിലേര്‍പ്പെടേണ്ടതിന്‌ അവരെ പുറത്തുകൊണ്ടുവരുക.
ലോത്ത്‌ പുറത്തിറങ്ങി, കതകടച്ചിട്ട്‌ അവരുടെ അടുത്തേക്കുചെന്നു.
അവന്‍ പറഞ്ഞു: സഹോദരരേ, ഇത്തരം മ്ലേച്ഛത കാട്ടരുതെന്ന്‌ ഞാന്‍ നിങ്ങളോടുയാചിക്കുന്നു.
പുരുഷസ്‌പര്‍ശമേല്‍ക്കാത്ത രണ്ടു പെണ്‍മക്കള്‍ എനിക്കുണ്ട്‌. അവരെ നിങ്ങള്‍ക്കു വിട്ടുതരാം. ഇഷ്‌ടംപോലെ അവരോടു ചെയ്‌തുകൊള്ളുക. പക്‌ഷേ, ഈ പുരുഷന്‍മാരെ മാത്രം ഒന്നും ചെയ്യരുത്‌. എന്തെന്നാല്‍, അവര്‍ എന്റെ അതിഥികളാണ്‌.....
 
 
 
സ്വവർഗരതി ബന്ധങ്ങൾ- യാതൊരു സാഹചര്യത്തിലും അവയെ അംഗീകരിക്കുവാൻ സാധ്യമല്ല.
 
 
സ്വവർഗത്തിൽപ്പെട്ട ആളുകളോടു മാത്രമോ അല്ലെങ്കിൽ പ്രബലമോ ആയ ലൈംഗികാകർഷണം അനുഭവപ്പെടുന്ന പുരുഷൻമാർ തമ്മിലോ സ്ത്രീകൾ തമ്മിലോ ഉള്ള ബന്ധമാണു സ്വവർഗഭോഗം. നൂറ്റാണ്ടുകളിലൂടെ വ്യത്യസ്ത സംസ്കാരങ്ങളിൽ വളരെ വൈവിധ്യമാർന്ന രൂപങ്ങളിൽ ഇതു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിന്റെ മനഃശാസ്ത്രപരമായ കാരണം വളരെ അവ്യക്തമായി നിലനില്ക്കുന്നു. അവയെ തികഞ്ഞ ധാർമികാധഃപതനമായി കാണുന്ന വി.ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിൽ പാരമ്പര്യം എപ്പോഴും “സ്വവർഗ്ഗഭോഗ പ്രവൃത്തികൾ അവയുടെ സഹജമായ പ്രകൃതിയാൽത്തന്നെ ക്രമരഹിതമാണ്" എന്നു പ്രഖ്യാപിച്ചിട്ടുണ്ട്. അവ സ്വാഭാവിക നിയമത്തിനും എതി രാണ്. അവ ലൈംഗികപ്രവൃത്തിയുടെ ജീവദായകത്വത്തെ മുൻകൂട്ടി ഒഴിവാക്കുന്നു... യാതൊരു സാഹചര്യത്തിലും അവയെ അംഗീകരിക്കുവാൻ സാധ്യമല്ല.(കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം ഖണ്ഡിക 2357) 



Article URL:







Quick Links

സ്വവർഗരതി ബന്ധങ്ങൾക്കെതിരായ ദൈവത്തിൻ്റെ ധാർമ്മിക-ന്യായവിധിയാണ് സോദോം ഗൊമോറയുടെ നാശത്തിന്‌ കാരണം.

സ്വവർഗരതി ബന്ധങ്ങൾക്കെതിരായ ദൈവത്തിൻ്റെ ധാർമ്മിക-ന്യായവിധിയാണ് സോദോം ഗൊമോറയുടെ നാശത്തിന്‌ കാരണം.   1986 ൽ കത്തോലിക്കാ മെത്രാന്മാർക്കുള്ള വിശ്വാസസത്യതിരുസംഘത്തിന്റെ നിർദ്ദേശം: &n... Continue reading